തൃശൂര്‍ :- ചേരുംകുഴി മുരിക്കുംകുണ്ടില്‍ കുളത്തില്‍ വീണ് പത്തുവയസുകാരന്‍ മരിച്ചത് സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ. നേര്‍ച്ചാല്‍ വീട്ടില്‍ സുരേഷ്-വിനീത ദമ്പതികളുടെ മൂത്ത മകന്‍ സരുണ്‍ (10) ആണ് മരിച്ചത്. മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ഇളയ സഹോദരന്‍ വരുണ്‍ കാല്‍ വഴുതി കുളത്തില്‍ വീണിരുന്നു. തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു സരുണ്‍.
നാട്ടുകാര്‍ ചേര്‍ന്ന് കുളത്തില്‍ വീണ സരുണിനെ പുറത്തെടുത്ത് ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശാരിക്കാട് ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മുടപ്പല്ലൂര്‍ സ്വദേശിയായ പിതാവ് സുരേഷ് ചേരുംകുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. റബര്‍ ടാപ്പിങ് തൊഴിലാളിയാണ് പിതാവ്.