തിരുവനന്തപുരം :- പ്ലസ് വണിന് രണ്ടാം അലോട്മെന്റിനു ശേഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ്, സ്പോർട്‌സ് ക്വോട്ടകളിലും പട്ടിക ക്ഷേമവകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലുമായി ആകെ പ്രവേശനം നേടിയത് 2,30,734 പേർ. 1,44,907 സ്ഥിരപ്രവേശനം നേടി. ഇതിൽ 1,07092 പേർക്കാണ് ആദ്യ ഓപ്ഷനിൽ തന്നെ പ്രവേശനം ലഭിച്ചത്. 85,827 പേർ താൽക്കാലിക പ്രവേശനമാണു നേടിയത്. രണ്ടാം അലോട്മെന്റിലുൾപ്പെട്ട 18,833 പേർ താൽക്കാലിക പ്രവേശനം പോലും നേടിയില്ല. ഇവർ ഏകജാലകം വഴിയുള്ള പ്രവേശന നടപടികളിൽ നിന്നു പുറത്തായി.
വിവിധ പിഴവുകൾ വെരിഫിക്കേഷനിൽ കണ്ടെത്തിയതു മൂലം 268 പേർക്കു കൂടി പ്രവേശനം നിഷേധിക്കപ്പെട്ടു. താൽക്കാലിക പ്രവേശനം നേടിയവർക്ക് മൂന്നാം അലോട്മെന്റിൽ ഉയർന്ന ഓപ്ഷനുകൾ ലഭിച്ചാൽ അതിലേക്കു മാറാൻ അവസരമുണ്ട്. ജൂൺ 15ന് ആണ് മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് പ്രസിദ്ധീകരിക്കുക. ആദ്യ രണ്ട് അലോട്മെന്റിൽ വേണ്ടത അപേക്ഷകരില്ലാത്തതു മൂലം വിവിധ സംവരണ വിഭാഗങ്ങളിലായി ഒഴിഞ്ഞു കിടക്കുന്ന സീറ്റുക ളും കൂടി ജനറൽ വിഭാഗത്തിലേക്കു മാറ്റിയാകും അടുത്ത അലോട്മെന്റ്. എയ്‌ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട യിൽ 8971 പേരും മാനേജ്മെന്റ്റ് ക്വോട്ടയിൽ 1462 പേരും അൺ എയ്‌ഡഡ് സ്‌കൂളുകളിൽ 1521 പേരും പ്രവേശനം നേടിയിട്ടുണ്ട്. 27 വരെയാണ് ഈ ക്വോട്ടകളിലെ പ്രവേശനം.